ന്യൂഡൽഹി : മണ്ഡലപുനർനിർണയ ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ഒരേയൊരു സവിശേഷത തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവാണെന്ന് ജയ്റാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി സ്ഥിരം നുണ പറയുന്ന വ്യക്തിയാണെന്ന് ജയ്റാം രമേശ് വിമർശിച്ചു. പുറത്തുവന്ന ബില്ലുകൾ മുൻ ഉറപ്പുകൾക്ക് വിരുദ്ധമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് അദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ സീറ്റ് വർദ്ധനവ് എന്ന വാഗ്ദാനം കേന്ദ്രം നടത്തുന്നില്ല. ബില്ലുകൾ അംബേദ്കർ ജയന്തി ദിനത്തിൽ പുറത്തിറക്കിയത് അപമാനകരമെന്ന് ജയ് റാം രമേശ് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട എന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യത്തിൽ നഷ്ടം സംഭവിക്കില്ലെന്ന് അദേഹം പറഞ്ഞു.





























