പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘പോറ്റിയെ കേറ്റിയെ’…പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിനെതിരെ കോണ്‍ഗ്രസ്. പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു. നിലവിലേത് അനാവശ്യ വിവാദമാണെന്നും സിപിഐഎം എന്തിനാണ് ഭയക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ‘ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്’ ചര്‍ച്ചയിലായിരുന്നു പ്രതികരണം. ‘വിവാദം അനാവശ്യം. ആക്ഷേപഹാസ്യം, ട്രോളുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എത്രയോ പാരഡികള്‍ ഇറങ്ങിയിട്ടുണ്ട്. കെ കരുണാകരന്റെ വാഹനത്തിന്റെ വേഗതയെക്കുറിച്ച് പള്ളിക്കെട്ടിന്റെ അതേ ഈണത്തില്‍ പാരഡിയുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നില്ലെങ്കില്‍ അതെല്ലാം അംഗീകരിക്കാവുന്നതാണ്. സിപിഐഎം എന്തിനാണ് ഭയക്കുന്നത്’- ലിജു ചോദിച്ചു.

ഈ ഗാനത്തെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഇറക്കേണ്ടതെന്നും ലിജു പരിഹസിച്ചു. ഇവിടെ അയ്യപ്പന്റെ സ്വര്‍ണമല്ലേ കട്ടത്? ജോര്‍ജ് കുട്ടിയുടെ സ്വര്‍ണം കട്ടു എന്നെഴുതിയാല്‍ മതിയോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. ‘ശബരിമലയിലെ സ്വര്‍ണം കട്ടിട്ടില്ലേ? അയ്യന്റെ സ്വര്‍ണമല്ലേ? ആരാ കട്ടത്? സഖാക്കളല്ലേ… ലിജു ചോദിച്ചു. പത്മകുമാറും വാസുവും സിപിഐഎം നേതാക്കളല്ലേ. പാരഡിയില്‍ വസ്തുതാ വിരുദ്ധമായി ഒന്നുമില്ല. സ്വര്‍ണം കട്ടവരെ സസ്‌പെന്‍ഡ് ചെയ്യുകയെങ്കിലും വേണം’, ലിജു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സബ്‌സിഡി ഭാരം കുറയ്ക്കാൻ പുതിയ പദ്ധതി; എൽപിജിക്ക് പകരം എഥനോൾ അടുക്കളകളിലേക്ക്

0
ന്യൂഡൽഹി : എൽപിജിക്ക് പകരം അടുക്കളകളിൽ എഥനോൾ ഉപയോഗിക്കാൻ പുതിയ പദ്ധതിയുമായി...

റബ്ബറിന്‍റെ താങ്ങുവില വർദ്ധിപ്പിച്ചു

0
തിരുവനന്തപുരം : റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ...

റാന്നിയിൽ പേപ്പട്ടി ആക്രമണത്തിൽ 14 വയസുകാരന് ഗുരുതര പരിക്ക് ; നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

0
​റാന്നി: റാന്നി ഗ്രാമ പഞ്ചായത്തിലെ കരികുറ്റിക്കലിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ...

മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണമെന്ന് കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച്...