കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും കോൺഗ്രസ് അറിയിച്ചു. സഖ്യസാധ്യതകൾ ടിഎംസിയും തള്ളിയിരുന്നു. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിൽ സന്ദർശിച്ചതിന് ശേഷമാണ് ബംഗാൾ പാർട്ടി നേതാക്കൾ പാർട്ടി പ്രഖ്യാപനം.
തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ അംഗീകരിക്കാനാവില്ലെന്ന് എഐസിസി ബംഗാൾ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രൂപരേഖയെക്കുറിച്ച് ചർച്ചകൾ നടന്നു. എല്ലാ നേതാക്കളും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ദേശീയ നേതൃത്വം നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.





























