വിഴിഞ്ഞം തീരദേശ ഹൈവേ നിർമാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: നിർദിഷ്ട തീരദേശ ഹൈവേ നിർമാണം ഈ വർഷം അവസാനത്തോടെ. ഭൂമി ഏറ്റെടുക്കലിനോട് അനുബന്ധിച്ച ആദ്യ ഘട്ട നോട്ടിസ് വിതരണം തുടങ്ങി. തീരദേശ ഹൈവേയോട് അനുബന്ധിച്ചു വിഴിഞ്ഞം മുല്ലൂർ കലുങ്കുനടയിൽ പാലം വരും. ഇതു സംബന്ധിച്ച പദ്ധതി രേഖയ്ക്കു തത്വത്തിൽ അംഗീകാരം ലഭിച്ചതായി നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു. മറ്റു റോഡുകൾ വന്നു ചേരുന്ന ചൊവ്വര, വിഴിഞ്ഞം ജംക്‌ഷനുകൾ പാത നിർമാണ ഭാഗമായി വികസിപ്പിക്കും. ഇവിടങ്ങളിൽ റൗണ്ട് എബൗട്ടുകൾ വരും. സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട്ടു നിന്നു കാസർകോടു വരെ നീളുന്ന പാതയുടെ ജില്ലാതിർത്തി കാപ്പിൽ വരെയാണ്. ജില്ലയിൽ 4 റീച്ചുകളിലായിട്ടാവും പാത നിർമാണം.

ആദ്യ റീച്ച് കൊല്ലങ്കോടു മുതൽ കോവളം ജംക്‌ഷൻ വരെ നീളുന്ന 18.9 കിലോമീറ്റർ ദൂരമാണ്. കോവളം ജംക്‌ഷനിൽ നിന്നു കുമരിച്ചന്ത വരെ ബൈപാസിലൂടെയാവും പാത. 14 മീറ്ററാണ് പാതയുടെ ആകെ വീതി. ഇതിൽ രണ്ടര മീറ്റർ സൈക്കിൾ ട്രാക്ക് ആവും. ഇരുവശത്തും നടപ്പാതയുമുണ്ടാവും. അടുത്ത വർഷം മേയ് മാസത്തിനു മുൻപായി ആദ്യ റീച്ച് നിർമാണം തുടങ്ങാൻ പാകത്തിലാണ് നടപടികൾ. മുല്ലൂർ കലുങ്കു നടയിൽ തുറമുഖത്തു നിന്നുള്ള റോഡ് വിഴിഞ്ഞം– പൂവാർ റോഡിനെ മുറിച്ചാണ് കടന്നു പോകുന്നത്. ഇവിടെ ഗതാഗത കുരുക്ക് ഒഴിവാക്കാനെന്നോണമാണ് പാലം പണിത് മുകളിലൂടെ പാത കടന്നു പോകാനുള്ള പദ്ധതിയെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനായി അധിക സ്ഥലം ഏറ്റെടുക്കേണ്ടി വരും.

പാത നിർമാണത്തിനു വസ്തു ഏറ്റെടുക്കൽ ഭാഗമായ 11 വൺ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചു റവന്യു വകുപ്പിൽ നിന്നു വസ്തു–സ്ഥാപന ഉടമകൾക്ക് നോട്ടിസ് വിതരണം തുടങ്ങി. അടുത്ത ഘട്ടത്തിൽ 19 വൺ നോട്ടിഫിക്കേഷനും തുടർന്നു വസ്തു വില നിശ്ചയം, ഏറ്റെടുക്കൽ നടപടികളും നടത്തും. കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന പദ്ധതിക്ക് തലസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിനുള്ള ഫണ്ട് മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഫണ്ട് വൈകാതെ ലഭ്യമാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ചരക്കുനീക്കം കൂടാതെ വിനോദസഞ്ചാര വികസന സാധ്യതകൾ കൂടി കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുന്നത്. കൊല്ലങ്കോട്ടു നിന്ന് അടിമലത്തുറ വരെ ഏതാണ്ട് പുതിയ റോഡ് എന്ന നിലയ്ക്കാവും പാത നിർമാണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...