ഇന്തോനേഷ്യയില്‍ ചുമയുടെ സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133ആയി

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കുന്ന സിറപ്പ് കഴിച്ചതു കാരണം ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഇന്തോനേഷ്യയില്‍ 133 ആയി. 99 കുട്ടികള്‍ മരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. അമിതമായ അളവില്‍ രാസമിശ്രിതങ്ങള്‍ അടങ്ങിയ സിറപ്പാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇവ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയായിരുന്നു. എതിലിന്‍ ഗൈ്ളകോള്‍, ഡയതിലിന്‍ ഗൈ്ളകോള്‍, ബ്യൂട്ടില്‍ ഈതെര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇതിലടങ്ങിയിട്ടുള്ളത്.

ജനുവരി മുതല്‍ 22 പ്രവിശ്യകളിലായി 241 കുട്ടികള്‍ക്കാണ് സിറപ്പ് കാരണം അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 26 സിറപ്പുകള്‍ ഇതിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഞ്ചെണ്ണം പ്രാദേശികമായി നിര്‍മിച്ചവയാണ്. ഇതെല്ലാം വിപണിയില്‍നിന്ന് പിന്‍വലിക്കാനും ബാക്കിയുള്ള എല്ലാ ബാച്ചുകളും നശിപ്പിക്കാനും അധികൃതര്‍ ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്ങാടിക്കലില്‍ സപ്ലെക്കോയുടെ ലോഡുമായി പോയ ലോറി മറിഞ്ഞു : ആര്‍ക്കും പരിക്കില്ല

0
കൊടുമണ്‍ : സപ്ലെകോയുടെ ലോഡുമായി പോയ വാഹനം അങ്ങാടിക്കലില്‍ അപകടത്തില്‍ പെട്ടു....

ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയിൽ പാറയിടിഞ്ഞ് വീണ് അപകടം

0
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ ഉണ്ടായ പാറയിടിച്ചിലിൽ...

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ...

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....