മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്‌ബുക്ക് വഴി തട്ടിയത് 11 ലക്ഷം ; ദമ്പതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : മകളുടെ പടം വെച്ച്‌ ക്യാന്‍സര്‍ രോഗിയും അനാഥയുമാണന്ന് തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയ സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. വര്‍ക്കല വെട്ടൂര്‍ താഴേ വെട്ടൂര്‍ ചിറ്റിലക്കാട്ട് റാഷിദ, ഭര്‍ത്താവ് ബൈജു നസീര്‍ എന്നിവരെ അരീക്കോട് പോലീസാണ് പിടികൂടിയത്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന അരീക്കോട് സ്വദേശിയുടെ പരാതിയില്‍ ആണ് പോലീസ് നടപടി. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ഒരു വര്‍ഷത്തോളമായി തട്ടിപ്പ് തുടങ്ങിയിട്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് തുടക്കം. അനാഥയാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നും പറഞ്ഞുള്ള ഈ പോസ്റ്റ് കണ്ട് സഹതാപം തോന്നിയാണ് അരീക്കോട് സ്വദേശി പെണ്‍കുട്ടിയുമായി അടുക്കുന്നത്. തന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ തുടങ്ങിയ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് റഷീദ തന്നെ ആയിരുന്നു. ക്യാന്‍സര്‍ ബാധിതയാണെന്നും ഉപ്പ ഉപേക്ഷിച്ച്‌ പോയി എന്നും ഉമ്മ മരിച്ച്‌ പോയെന്നും താന്‍ എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ് യുവാവിനെ വിശ്വസിപ്പിച്ചത്.

വാക്കുകള്‍ കേട്ട് അനുകമ്പ തോന്നിയ യുവാവ് ചികിത്സാ സഹായത്തിന് വേണ്ടി പണം കൈമാറി. ഇടക്ക് യുവതിയെ പറ്റി അന്വേഷിക്കാന്‍ അനാഥാലയത്തില്‍ പോവുകയും ചെയ്തു. യുവാവ് പറയുന്ന പോലെ ആരും അവിടെയില്ലെന്നായിരുന്നു അവിടെ ഉള്ളവരുടെ മറുപടി. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ റഷീദ അതും വിശ്വസനീയമായി പറഞ്ഞു ഫലിപ്പിച്ചു. അന്തേവാസികളുടെ സ്വകാര്യത പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണെന്നും ഇപ്പൊള്‍ അവിടെ അല്ലെന്നും മറ്റും റഷീദ വിശദീകരിച്ചു. അതെല്ലാം ശരിയെന്ന് കരുതിയ യുവാവ് വീണ്ടും ചികിത്സക്കും മറ്റുമായി പണം നല്‍കി കൊണ്ടേയിരുന്നു. 11 ലക്ഷം രൂപ വരെ ഇവര്‍ അത്തരത്തില്‍ തട്ടിയെടുത്തു. പലപ്പോഴും പലരില്‍ നിന്നും കടം വാങ്ങിയാണ് യുവാവ് ഇവര്‍ക്ക് പണം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കി രോഗ മുക്തയാക്കി നല്ലൊരു ജീവിതം നല്‍കുക എന്ന ഉദ്ദേശം ആയിരുന്നു യുവാവിന്.

ഇത്രയും പണം നല്‍കിയിട്ടും വീണ്ടും വീണ്ടും ഇവര്‍ പണം ചോദിച്ചപ്പോള്‍ ആണ് യുവാവ് വീണ്ടും സംശയിച്ചത്. പണം കൈമാറുന്ന അക്കൗണ്ട് നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ഇവര്‍ പലരെയും ഇതേ നിലയില്‍ പറ്റിച്ചതായും ആര്‍ഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതന്നും അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ വി. ലൈജു മോന്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി. എസ് പി സുജിത് ദാസിന്റെയും ഡിവൈഎസ്പി അഷ്റഫിന്റെയും നിര്‍ദേശത്തില്‍ എസ് ഐ അഹമ്മദ്, എ എസ് ഐ രാജശേഖരന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അനില എന്നിവരാണ് വര്‍ക്കലയില്‍ എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....