ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകി കോടതി. എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഏതൊരു കേസിലായാലും അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പോലീസ് പാലിച്ചില്ലെന്ന് കേസ് ഡയറിയിൽ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഋതു ജയന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവും നൽകണം.

കഴിഞ്ഞ വർഷം ജനുവരി 16നാണ് എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസിയായ ഋതു നിർദാരുണം കൊലപ്പെടുത്തിയത്. പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെ ആക്രമിച്ചതെന്ന് ഋതു മൊഴി നൽകിയിരുന്നു. പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ തന്നെ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ കക്ഷി ചേർന്ന ജിതിൻ വാദിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പ്രതി എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും ; സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലില്‍

0
കൊല്ലം: മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ....

റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവർ പൊളിച്ച് മാറ്റാൻ നടപടി

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നിവീണ ക്ലോക്ക് ടവർ കെട്ടിടം...

അയോധ്യ സംഭാവനാ കൊള്ള ; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെ.സി. വേണുഗോപാൽ

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി...

പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

0
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന്...