Monday, April 21, 2025 3:05 pm

കേരളത്തില്‍ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം ; ഇരട്ട മാസ്കും വാക്സിനേഷനും മാത്രം രക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ തീവ്ര വ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദമാണ് (ബി.1.1.617.2) കേരളത്തില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതലെന്ന് ജനിതപഠനത്തില്‍ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തില്‍ നിന്നു മാര്‍ച്ചില്‍ ശേഖരിച്ച സാമ്പിളുകള്‍ ജനിതശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകദേഭം പ്രബലമെന്നാണു കണ്ടെത്തിയിരുന്നത്.

9 ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3% മാത്രമായിരുന്നു. അതിന് ബി.1.1.617 എന്നാണു പേരിട്ടിരുന്നത്. എന്നാല്‍ ഈ വകഭേദത്തില്‍തന്നെ കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ദൃശ്യമായി. അതിനാല്‍ ഇപ്പോള്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ബി.1.1.617.1, ബി.1.1.617.2, ബി.1.1.617.3. ഇതില്‍ ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തു തന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയില്‍ യുകെ വകഭേദത്തെക്കാള്‍ മുന്നിലാണിത്.

എന്നാല്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള (ഇമ്യൂണ്‍ എസ്കേപ്) ശേഷിയില്ല. ബി.1.1.617.1ന് ഇമ്യൂണ്‍ എസ്കേപ് ശേഷിയുണ്ട്. ബി.1.1.617.2 വാക്സീന്‍ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍ പ്രശ്നകാരികളായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്കുള്ളത്ര ഗൗരവമായ തോതിലല്ല. വാക്സീന്‍ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്.

ബി.1.1.617.2 വാക്സീന്‍ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍ പ്രശ്നകാരികളായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്കുള്ളത്ര ഗൗരവമായ തോതിലല്ല. വാക്സീന്‍ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്. കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാമ്പിളുകള്‍ പഠിച്ചതില്‍നിന്നുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ഏറെയും ബി.1.1.617.2 ആണുള്ളത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കെതിരേ കേസെടുത്ത് ആർപിഎഫ്

0
നീലേശ്വരം: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കെതിരേ റെയിൽവേ ആക്ട് പ്രകാരം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂഡൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ ഇന്ത്യയിൽ നാല് ഡിഗ്രി വരെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...

അമേരിക്കയിൽ ഡോണാൾഡ് ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

0
ന്യൂയോർക്ക്: അമേരിക്കയിൽ ഡോണാൾഡ് ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ...