Wednesday, May 14, 2025 2:23 am

കോവിഡ്‌ രോഗിയായി ചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരനെയും കുടുബത്തെയും അപമാനിച്ചു ; പരാതി നല്‍കിയിട്ടും കളക്ടറും പോലീസും അവഗണിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ്‌ രോഗിയായിചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരനെയും  കുടുബത്തെയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു. ഇത് സംബന്ധിച്ച് ആശുപത്രിയില്‍ കിടന്നുകൊണ്ട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോയിപ്രം പോലീസിലും പരാതി പറഞ്ഞെങ്കിലും ആരും നടപടിയെടുത്തില്ല. അധികാരികളുടെ അവഗണനയിലും കടുത്ത മാനസിക വേദനയിലും അയിരൂര്‍ സ്വദേശിയായ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥന്‍.

ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് ജവാന്‍ ജൂലൈ പത്തിനാണ് നാട്ടില്‍ എത്തുന്നത്‌. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിരതാമസമുള്ള ഇദ്ദേഹം എട്ടാം  വാര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ  കുടുംബ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. ജൂലൈ 20 ന് കൊവിഡ്‌  പരിശോധനക്ക് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ സ്രവം നല്‍കി. ജൂലൈ 24 ന് ഉച്ചക്ക് സ്രവപരിശോധനാഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു. വീട്ടില്‍ തന്നെ ഇരിക്കണമെന്നും ആംബുലന്‍സുമായി എത്താമെന്നും പറഞ്ഞു. അതനുസരിച്ച് സന്ധ്യയോടെ  ആംബുലന്‍സ് എത്തുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇദ്ദേഹം റാന്നി മേനാംതോട്ടം കോവിഡ്‌ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ആശുപത്രിയിലേക്ക് കൊണ്ടുപോയതു മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ നാട്ടിലെ ചില വ്യക്തികള്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഈ ജവാന്‍ ഏറെ വിഷമത്തോടെ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ്  തന്നെ കൊണ്ടുപോയതെന്നും തന്റെ പിതാവിന്റെ ഇരട്ടപ്പേര്‍ ചേര്‍ത്ത് ഇക്കാര്യം വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമായി പ്രചരിപ്പിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. അപമാനവും  മാനസിക വിഷമവും കൊണ്ട്  കോളേജില്‍ പഠിക്കുന്ന രണ്ടുകുട്ടികളും ഭാര്യയും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങുവാന്‍ മടിക്കുകയാണെന്നും  കോവിഡ്‌ ആശുപത്രിയില്‍ കഴിയുന്ന താന്‍ ആകെ മാനസിക സംഘര്‍ഷത്തില്‍ ആണെന്നും ഇദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് അധികാരിക്കും തനിക്കെതിരെ പ്രചരിപ്പിച്ച  ഓഡിയോ സന്ദേശവും വാട്സാപ് സ്ക്രീന്‍ ഷോട്ടുകളും ഒപ്പം തന്റെ പരാതിയും നല്‍കിയിരുന്നുവെന്നും ബി.എസ്.എഫ് ജവാന്‍ പറഞ്ഞു. ഇതേ രീതിയില്‍ കോയിപ്രം പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്കും പരാതി നല്‍കി. എന്നാല്‍ ആരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയോ തന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയോ ചെയ്തില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....