തിരുവനന്തപുരം : കൊവിഡ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് ഉടൻ തുടങ്ങുമെന്നു സംസ്ഥാന സർക്കാർ. ടെസ്റ്റ് കിറ്റുകൾ ഉടൻ എത്തിക്കും. 10– 30 മിനിറ്റിനകം ഫലമറിയാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതിയുള്ള സർക്കാർ, സ്വകാര്യ ലാബുകൾക്കു മാത്രമേ റാപ്പിഡ് ടെസ്റ്റിന് അനുമതിയുള്ളൂ.
വിദേശത്തുനിന്നു തിരിച്ചെത്തിയവർ, അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർ, രോഗമുണ്ടെന്നു ഡോക്ടർമാർ സംശയിക്കുന്നവർ, ഇടപഴകിയ ആരോഗ്യപ്രവർത്തകർ, ഗുരുതര ശ്വാസകോശ രോഗികൾ, അത്തരം രോഗങ്ങളിൽ നിന്നു മുക്തി നേടിയവർ എന്നിവർക്കാകും പരിശോധന.