മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് ദളിത് യുവാവിന് നേരെ ഗോസംരക്ഷക ഗുണ്ടാസംഘത്തിന്റെ ആക്രമണം. ബജ്റംഗ്ദൾ പ്രവർത്തകരാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. കൂടാതെ ബലമായി ചാണകം തീറ്റിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. ഗോസംരക്ഷക സംഘം തന്നെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്‌തെന്ന് യുവാവ് പറയുന്നു. ഗോസംരക്ഷണമെന്ന പേരിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ‘ഗോസംരക്ഷക’ ഗുണ്ടകൾ ദളിതരെയും മുസ്ലീംങ്ങളെയും ആക്രമിക്കുകയാണ്. പശുക്കടത്ത് ആരോപിച്ച് നിരവധി പേരെയാണ് കൊലചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































