ഡെന്മാർക്കിനെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും

For full experience, Download our mobile application:
Get it on Google Play

യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ പോർചുഗലും ജർമനിയും സെമിയിൽ. ഡെന്മാർക്കിനെ ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും അവസാന നാലിൽ എത്തിയത്. ആദ്യപാദത്തിലേറ്റ ഒരു ഗോൾ തോൽവിയുടെ ക്ഷീണം സ്വന്തം ആരാധകർക്കു മുന്നിൽ പറങ്കിപ്പട തീർത്തു. നിശ്ചിത സമയം 3-2 എന്ന സ്കോറിൽ അവസാനിച്ചതോടെ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്ത് രണ്ടു ഗോൾ നേടിയാണ് പോർചുഗൽ ജയം പിടിച്ചത്. 38ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർചുഗലാണ് ലീഡെടുത്തത്.

56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു. തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ 72ാം മിനിറ്റിൽ വല കുലുക്കി. 76ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഒപ്പമെത്തി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് ഒരു ഗോളിനു മുന്നിൽ. നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് ബാക്കി നിൽക്കെ ഫ്രാൻസിസ്കോ ട്രിങ്കാവോയിലൂടെ പോർചുഗൾ ഒരു ഗോൾ മടക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ ട്രിങ്കാവോ വീണ്ടും രക്ഷകനായി. 115ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...