തിരുവനന്തപുരം: തവനൂരിൽ യുഡിഎഫ് വിജയാഘോഷത്തിൽ ആടിന്റെ അറുത്തെടുത്ത തലയുമായി ആഹ്ലാദ പ്രകടനം നടത്തിയതിൽ വിമർശനമുയരുന്നു. സോഷ്യൽമീഡിയ ആക്ടിവിസ്റ്റായ ശ്രീജ നെറ്റാറ്റിൻകരയാണ് യുഡിഎഫിനെതിരെ രംഗത്തെത്തിയത്. പരാജയപ്പെട്ട സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജീവനുള്ള ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്ന, പരാജയപ്പെട്ട സ്ഥാനാർഥിയുടെ ശവശരീരം പ്രദർശിപ്പിച്ച് വിജയം ആഘോഷിക്കുന്ന ഒരു പ്രാകൃത ജനതയെ നവോത്ഥാന കേരളത്തിൽ കാണേണ്ടി വരുന്നത് പോലൊരു ദുരന്തം വേറെയുണ്ടോയെന്നും അവർ ചോദിച്ചു. വിജയാഘോഷങ്ങൾ എത്രയും നടത്താം. എതിർ സ്ഥാനാർഥിയുടെ, മുന്നണിയുടെ പരാജയത്തിൽ എത്ര വേണേലും സന്തോഷിക്കാൻ ആർക്കും ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്. എന്നാലത് പരാജയപ്പെട്ട സ്ഥാനാർഥിയോടുള്ള വയലൻസ് ആകുന്നതും മറുഭാഗത്തുള്ള മനുഷ്യരെ അശ്ലീലമായി ചിത്രീകരിക്കുന്നതും പച്ചയായ ജനാധിപത്യ വിരുദ്ധതയാണ് എന്ന് പോലും മനസിലാക്കാതെ കാണിക്കുന്ന ഈ പേക്കൂത്തുകൾ അങ്ങേയറ്റം രാഷ്ട്രീയ അശ്ലീലമാണെന്ന് പറയാതിരിക്കാൻ വയ്യെന്നും അവർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























