പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പിണറായിയുടെ പ്രവർത്തന ശൈലി മാറണമെന്നും മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോൾ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നു എന്നും വിമർശനം. കേരള കോൺഗ്രസിനെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനമുണ്ടായി. ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് എം ക്രോസ് വോട്ട് ചെയ്തുവെന്നും കേരള കോൺഗ്രസ് വോട്ടുകൾ യുഡിഎഫിന് അനുകൂലമായിയെന്നും കമ്മിറ്റി വിലയിരുത്തി. കോട്ടയത്ത് സ്ഥാനാർത്ഥി നിർണയത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. അനിൽകുമാറിന് പകരം സുരേഷ് കുറുപ്പിനെ ഇറക്കിയാൽ ജയിക്കുമായിരുന്നു എന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടുന്നു.

അതേസമയം, വിവിധ ജില്ലാ നേതൃയോഗങ്ങളിൽ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും സംരക്ഷിക്കുകയാണ് സിപിഎം നേതൃനിര. സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്റെയും പേര് പറഞ്ഞാണ് ജില്ലാ നേതൃയോഗങ്ങളിൽ അടക്കം കടുത്ത വിമർശനങ്ങൾ ഉയരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....