ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം. ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപനും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ഈ തീരുമാനം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് കൂടി ബാധകമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തോടായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സ‍ർക്കാർ മുൻ നിലപാട് തിരുത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം ഇക്കാര്യത്തിലെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് ബാധകമല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സർക്കാരിൻ്റെയും നിലപാട്. എന്നാൽ ഇപ്പോഴത്തെ നിലപാട് മാറ്റം സർക്കാരിന് വൈകി വന്ന വിവേകമാണെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇലക്ഷൻ വന്ന സമയത്താണ് തീരുമാനം. നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു.

എന്നാൽ ഓരോരോ കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോയി. വാർത്ത കേൾക്കുന്നത് സന്തോഷമാണ്. ഭിന്നശേഷി സംവരണം സംബന്ധിച്ച് സർക്കാരിന് മുമ്പിൽ നിരന്തരം ആവശ്യം ഉന്നയിച്ചു. മാനേജ്മെൻ്റുകൾ വേണ്ടത് ചെയ്തില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെയാണ് നടന്നത്? സർക്കാർ ചില കാര്യങ്ങളൊക്കെ വേഗത്തിൽ ചെയ്യും. കുടുംബത്തിന് നാശം ഉണ്ടാക്കുന്ന മദ്യത്തിന്റെ തീരുമാനമൊക്കെ വേഗത്തിൽ ഉണ്ടായി. ഇവരെ ഇത്തിരി പതുക്കെ ഇട്ടേക്കാം എന്ന് കരുതിയാണോ ഭിന്നശേഷി വിഷയത്തിലെ നിലപാട് ഇപ്പോൾ മാറ്റിയതെന്ന് അറിയില്ല. മദ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത് വേദനാജനകമായ സമീപനമാണ്. സമരം ചെയ്യാതെ തന്നെ ആ തീരുമാനം പിൻവലിക്കാനുള്ള മനസ് സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...