എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നല്‍കിയ ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കാലടി:  സംസ്കൃത സര്‍വകലാശാലയില്‍ സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നല്‍കിയ ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം. ഇന്‍റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് വിഷയ വിദഗ്ധര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഉമര്‍ തറമേലിനെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അണികള്‍.

സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരിയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച്‌ ഡോ. ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയിരുന്നു. നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാര്‍ഥിയാണ് ഒന്നാം റാങ്കില്‍ ഉണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതുസസംബന്ധിച്ച്‌ ഉമര്‍ തറമേല്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ് സ്വകാര്യ പോസ്റ്റുകളിലുമാണ് സൈബര്‍കുറ്റവാളികള്‍ ആക്രമണം നടത്തുന്നത്. ഉമര്‍ തറമേലിന്‍റെ മതം ലാക്കാക്കിയുള്ള ആക്രമണങ്ങളാണ് അധികവും നടക്കുന്നത്.

‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാര്‍ക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കില്‍ ഉമര്‍ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കള്‍. മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ എന്ത് ചെറ്റത്തരവും വിളിച്ച്‌ പറയാമെന്നാണോ വിചാരിച്ചത്’-ഒരാള്‍ പോസ്റ്റിനടിയില്‍ കുറിച്ചു. ഉമര്‍ തറമേലിന്‍റെ മകന്‍റെ ചിത്രത്തിനടിയിലും ആക്ഷേപങ്ങളുമായി ധാരാളംപേര്‍ എത്തിയിട്ടുണ്ട്.

അതേസമയം നിതയുടെ നിയമനം സംബന്ധിച്ച വിവാദം അസംബന്ധവും അനാരോഗ്യകരവും അടിസ്ഥാനരഹിതവുമെന്ന് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് പറഞ്ഞു.

യു.ജി.സി ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് നിയമനം. മൂന്ന് സബ്ജക്ട് എക്സ്പെര്‍ട്ടുകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഉള്‍പെടുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയെന്നും ഏഴുപേരും സ്വന്തം കൈപ്പടയില്‍ ഉദ്യോഗാര്‍ഥിയുടെ േപരെഴുതി രേഖപ്പെടുത്തിയ മാര്‍ക്കിെന്‍റ അടിസ്ഥാനത്തില്‍ ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്കാണ് നിയമനം നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...