തേഞ്ഞിപ്പലം : രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഓണററി ബിരുദം നല്‍കുന്നത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശമാണ്. അതിൽ സർക്കാർ ഇടപെടാറില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായവും സർവകലാശാലയിൽനിന്ന് ആരും ചോദിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേത് തെറ്റായ ആരോപണമെന്നും ആര്‍.ബിന്ദു പ്രതികരിച്ചു.
ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.