Tuesday, April 8, 2025 2:51 pm

ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് കഴിഞ്ഞ ദിവസം ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നിഹാങ് വിഭാഗത്തില്‍പ്പെട്ട ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് നിഹാങ്ങുകള്‍ അറസ്റ്റിലായി.

സംഭവത്തില്‍ നിഹാങ് വിഭാഗത്തിലെ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സരബ് ജിത്ത് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. സോനിപത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച നാരായണ്‍ സിങ് എന്ന മറ്റൊരാളും അറസ്റ്റ് ചെയ്യപ്പെട്ടു. പഞ്ചാബിലെ അമര്‍കോട്ട് ജില്ലയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

കുണ്ടലിയിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈപ്പത്തികളും വെട്ടിമാറ്റിയ ശേഷം ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശേഷം പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹാങ്ങുകളാണ് കൊലയ്ക്ക് പിന്നില്‍ എന്നാരോപിച്ച്‌ കൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തു വന്നിരുന്നു. തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് നിഹാങ് സംഘടനാ തലവന്‍ ബല്‍വിന്ദര്‍ സിങ് ആരോപിച്ചിരുന്നു .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അവഗണനയുടെ നീണ്ട എട്ടു വർഷങ്ങൾ, വീണാ ജോർജ്ജിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും :...

0
പത്തനംതിട്ട : ആറന്മുള എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ്ജും...

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

0
ബെംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ നടി...

കോട്ടയം എലിപ്പുലിക്കാട്ട് പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

0
കോട്ടയം: കോട്ടയം എലിപ്പുലിക്കാട്ട് പാലത്തിന് സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി....

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

0
കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്....