കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പോലീസ് മൊഴിയെടുപ്പ് തുടരുന്നു. 90 പേരുടെ മൊഴിയെടുത്തെങ്കിലും യുവാവിനെ തടഞ്ഞുവെച്ചവരെ കുറിച്ചുള്ള സൂചനകൾ പോലീസിന് ഇതുവരെ കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും ഫോണിലുമായി 90 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.
എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിൽ ഇവരാരും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിലേക്കുള്ള സൂചനയും ഇവരിൽ നിന്ന് കിട്ടിയിട്ടില്ല. വിശ്വനാഥനെ കാണാതായ ഫെബ്രുവരി ഒമ്പതിന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 450 പേരുടെ വിവരങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുടെയെല്ലാം മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 18 അംഗ അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് മൊഴിയെടുക്കലും പരിശോധനയും നടത്തുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.