പാലിന്റെ പണം ചോദിച്ചു ; ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ച് കൊന്ന പോലീസുകാരന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി. 2018 ഓഗസ്റ്റ് 17 ന് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. റെയില്‍വേ പോലീസില്‍ കോണ്‍സ്റ്റബിളായ പവൻ കുമാർ സിംഗിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ബർകകാന പോലീസ് ഔട്ട്‌പോസ്റ്റ് ഏരിയയിലെ റെയിൽവേ കോളനിയില്‍ വെച്ചാണ് റയില്‍വേ പോര്‍ട്ടറുടെ കുടുംബത്തിലെ ഗര്‍ഭിണിയടക്കം മൂന്നു പേരെ പവന്‍കുമാര്‍ വെടിവെച്ച് കൊന്നത്.

റെയില്‍വേ കോളനിയിലായിരുന്നു കൊല്ലപ്പെട്ട അശോക് റാമും ആര്‍പിഎഫ് കോണ്‍സ്റ്റബിളായ പവന്‍ കുമാര്‍ സിംഗും താമസിച്ചിരുന്നത്. റെയിൽവേ പോർട്ടറായിരുന്ന അശോക് റാം റെയിൽവേയിലെ ജോലിക്ക് പുറമെ പാൽ കച്ചവടം നടത്തിയിരുന്നു. പവന്‍കുമാര്‍ അശോക് റാമിന്‍റെ വീട്ടില്‍ നിന്നായിരുന്നു പാല്‍ വാങ്ങിയിരുന്നത്. എന്നാല്‍ പണം നല്‍കാതായതോടെ അശോക് റാം ആര്‍പിഎഫ് ഉദ്യോഗസ്ഥനുള്ള പാല്‍വിതരണം നിര്‍ത്തി. കുടിശ്ശിക തന്നാലെ ഇനി പാല്‍ നല്‍കാനാവൂ എന്ന് വ്യക്തമാക്കി. ഇതിന്‍റെ വൈരാഗ്യത്തിലാണ് പവന്‍കുമാര്‍ അച്ഛനെയും അമ്മയെയും സഹോദരിയയെും കൊലപ്പെടുത്തിയതെന്ന് അശോക് റാമിന്‍റെ മകന്‍ ചിന്തു കുമാർ പറയുന്നു.

ആക്രമണത്തില്‍ ചിന്തു കുമാറിനും പരിക്കേറ്റിരുന്നു. പണത്തെ ചൊല്ലി സംസാരിച്ച് നില്‍ക്കവെ പെട്ടന്ന് പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ കൈവശമുണ്ടായിരുന്ന സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അശോക് റാമിനും കുടുംബത്തിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണയോളം ഇയാള്‍ വെടിവെച്ചെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ ബീഹാറിലെ ഗ്രാമത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നാലെ സര്‍വ്വീസില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി വിശേഷിപ്പിച്ചാണ് കോടതി പവന്‍ കുമാര്‍ സിങ്ങിനെ മരണം വരെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും റെയിൽവേയുടെ സംരക്ഷണത്തിനുമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിവോൾവർ നൽകിയതെന്നും എന്നാൽ ഗർഭിണിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഉദ്യോഗസ്ഥന് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. രാംഗഢിലെ അഡീഷണൽ ഫസ്റ്റ് ക്ലാസ് ജില്ലാ ജഡ്ജി ശേഷ്‌നാഥ് സിംഗ് ആണ് വിധി പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...