ന്യൂഡൽഹി : ഒരുഘട്ടത്തില്‍ 57 സീറ്റുവരെ ലീഡ് നിലയിലേക്ക് പോയ എഎപി നിലവില്‍ 52 സീറ്റുകളെന്ന ലീഡിലേക്ക് ചുരുങ്ങി. 18 സീറ്റുകളിലാണ് ബിജെപി ലീഡ്‌ചെയ്യുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.
നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല. എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായ അരവിന്ദ് കെജ്രിവാൽ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ ഇത്തവണ മത്സരിച്ചത്. ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്. 67.12 ശതമാനമാണ് പോളിങ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.