ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ ഉത്തരവ് കാത്തിരിക്കേണ്ടെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ് കാത്തിരിക്കേണ്ടെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയോട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എന്‍.എ പരിശോധന അടിയന്തിരമായി  പരിഗണിക്കണമെന്ന് ജസ്റ്റിസ് നവീന്‍ ചാവ്ല ഉത്തരവിട്ടു.

ഫെബ്രുവരി 25 മുതല്‍ മകനെ കാണാതായ സാജിദ് അലിയാണ് ഡി.എന്‍.എ പരിശോധനക്ക് അനുമതി തേടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കത്തിക്കരിഞ്ഞ നിലയില്‍ 27 ന് ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത് സാജിദ് അലിയുടെ മകനാണെന്ന സംശയുമുണ്ടായിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാല്‍ മാര്‍ച്ച്‌ 3 ന് സാമ്പിളുകളെടുത്തു. അതിന് ശേഷം നടപടിയൊന്നും ഉണ്ടായില്ല.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ഡല്‍ഹി സര്‍ക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ് കോടതിയില്‍ അറിയിച്ചത്. സാജിദ് അലിയുടെ മകന്റെ  മൃതദേഹമല്ല ലഭിച്ചതെന്നാണ് പരിശോധനഫലമെങ്കില്‍ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിന്റെ  സമയമാണ് നഷ്ടപ്പെടുകയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു.

ഇന്ന് തന്നെ പരിശോധനാ നടപടിക്ക് തയാറാണെന്ന് ലാബ് അധികൃതര്‍ കോടതില്‍ അറിച്ചു. എന്നാല്‍ ഫലം ലഭിക്കാന്‍ 15 ദിവസത്തെ സമയമെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...