ന്യൂഡൽഹി : ഗർഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും യുവാവ് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കൻ ഡൽഹിയിലെ സമയ്പൂർ ബദ്‌ലി പ്രദേശത്താണ് ദാരുണമായ സംഭവം ഉണ്ടായത്. 27കാരിയായ ഭാര്യ അനിതയുടെയും 3, 4, 5 വയസ്സുള്ള മൂന്ന് പെൺമക്കളുടെയും മൃതദേഹങ്ങൾ ബുധനാഴ്ച കുടുംബ വീട്ടിൽ നിന്നും കണ്ടെത്തി. മുൻചുൻ കെവാട്ട് ആണ് പ്രതി. ഇയാൾ ഒളിവിലാണ്. മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
രാവിലെ എട്ട് മണിയോടെ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. സമയ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ നിലത്തെ മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു’ ഡെപ്യൂട്ടി പോലീസ് കമീഷണർ ഹരേശ്വർ സ്വാമി പി.ടി.ഐയോട് പറഞ്ഞു.





























