തിരുവനന്തപുരം : ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയത് നാലര ലക്ഷം വാഹനങ്ങള്‍. 52.30 കോടിരൂപയാണ് മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി കിട്ടാനുള്ളത്. പിഴ അടയ്ക്കാതെ ഈ വാഹന ഉടമകള്‍ നിയമലംഘനം തുടരുന്ന അവസ്ഥയാണ്. വാഹന ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴ കുടിശികയുടെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയെ മുതലെടുക്കുകയാണ്. ‘വാഹന്‍’ സോഫ്റ്റ്‌വേറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവില്‍വന്നത്.
2013 മുതലുള്ള വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയാണിത്. പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസായി അറിയിക്കാറുണ്ടെങ്കിലും പലരും തെറ്റായ നമ്പറുകൾ നൽകുന്നത് മൂലം പലരെയും കണ്ടെത്താൻ കഷ്ട്ടപെടുകയാണ് മോട്ടോർ വാഹന വകുപ്പ്.