സാമൂഹ്യ നീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളില്‍ കേരള സാമൂഹിക സുരക്ഷാമിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ എന്നിവരടക്കമുള്ള നൂറ് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ആരോപണം. അതേസമയം പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പള കുടിശ്ശിക ഇതുവരെയും നല്‍കിയിട്ടില്ല.

മാര്‍ച്ച്‌ 31 ന് കാലാവധി അവസാനിച്ച കരാര്‍ ജീവനക്കാര്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കുകയും കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ക്ഷേമസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജൂലൈ ഒന്ന് മുതല്‍ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമുള്ള പക്ഷം പരമാവധി ജീവനക്കാരെ ചുരുക്കി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ സ്ഥാപന സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓള്‍ഡ് ഏജ് ഹോമുകള്‍, ആശാ ഭവന്‍, കെയര്‍ഹോം, പ്രത്യാശ, പ്രതീക്ഷ ഭവന്‍ എന്നിങ്ങനെ പത്ത് ക്ഷേമസ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 176 പേര്‍ക്കാണ് ജൂണ്‍ 30 ഓടെ കാലാവധി അവസാനിച്ചിരിക്കുന്നത്. ഇതില്‍ 76 പേരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...