കോന്നി : കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിന് മാതൃകയായി കേരളത്തിലെ വിദ്യാഭ്യാസ മേഖല മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നയിക്കുന്ന എൽ.ഡി.എഫ് കോന്നി മണ്ഡലം വികസന മുന്നേറ്റ ജാഥയുടെ സമാപനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉയർത്തി. ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം പേർക്ക് വീട് നിർമ്മിച്ചു നൽകി. അഞ്ചേകാൽ ലക്ഷം പേർക്ക് പട്ടയം നൽകി. സമ്പൂർണ വൈദ്യുതി പദ്ധതി കൊണ്ടുവന്നത് ഇടതുപക്ഷമാണ്. ആർദ്രതയുള്ള സർക്കാർ ആണ് കേരളം ഭരിക്കുന്നത്.
ഇടത് പക്ഷം ഹൃദയ പക്ഷമായതിനാൽ ആണ് വലിയ വികസനങ്ങൾ സാധ്യമാകുന്നത്. ജനകീയനായ നേതാവാണ് അഡ്വ. കെ. യു ജനീഷ് കുമാർ. മൂന്നാമതും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരും എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ കോന്നിയിൽ കണ്ട ആൾ കൂട്ടം. ആഷിക് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാജേഷ്, വിജയ വിൽസൺ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ജാഥ മാനേജർ പി ജെ അജയകുമാർ, അനില പ്രദീപ്, അഞ്ചു, റഷീദ് മുളന്തറ, കെ. ജി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.






























