Sunday, April 13, 2025 4:49 pm

വാളകത്തിനാല്‍ തരിശ് പാടത്ത് ഇനി നെല്ലു വിളയും ; വിത്ത് വിതച്ച് ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാളകത്തിനാല്‍ പുഞ്ചയില്‍ 39 വര്‍ഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കര്‍ ഇനി പച്ചപുതയ്ക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിത്ത് വിതച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ നാടിന്റെ മുതല്‍ക്കൂട്ടാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കരിങ്ങാലിപ്പാട ശേഖരത്തിന്റെ ഭാഗമായ വാളകത്തിനാല്‍ പുഞ്ച കരിങ്ങാലിയുടെ മുകളിലേ അറ്റത്തുള്ള പാടങ്ങളിലൊന്നാണ്. കൃഷി നഷ്ടമായതോടെ കര്‍ഷകര്‍ പിന്‍വാങ്ങിത്തുടങ്ങിയപ്പോള്‍ തരിശായിപ്പോയ പാടമാണ് വാളകത്തിനാല്‍. ഈ പാടത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം തരിശുരഹിതമായെങ്കിലും പന്ത്രണ്ടര ഏക്കര്‍ ഭാഗം ആരും കൃഷി ചെയ്യാതെ പുല്ലും പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു.

തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെയാണ് കര്‍ഷകരായ അമ്പലം നില്‍ക്കുന്നതില്‍ മധുസൂദനന്‍ നായര്‍, രാജേന്ദ്രന്‍ തേക്കുനില്‍ക്കുന്നതില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഇറക്കുന്നത്.
പരമ്പരാഗത കൃഷിരീതി പരീക്ഷിക്കുക കൂടിയാണ് ഇവിടെ ചെയ്തത്. കൂടുതല്‍ സ്ഥലമുള്ളതിനാലും പൂട്ടുകാളയെ കിട്ടാത്തതിനാലും നിലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതെങ്കിലും നിലം ഒരുക്കാന്‍ മരമടി നടത്തിയത് പരമ്പരാഗത രീതിയില്‍ കാളയെ ഉപയോഗിച്ചാണ്.

വര്‍ഷങ്ങളായി തരിശുകിടന്ന പാടമായതിനാല്‍ നിലം ഒരുക്കാന്‍തന്നെ വളരെ ബുദ്ധിമുട്ടി. കാലാവസ്ഥ അനുകൂലമായാല്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പാടം കൃഷിയോഗ്യമാക്കുന്നതിന് മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കൃഷി അസിസ്റ്റന്റ് ശാരി ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, കെ. ആര്‍. രവി, രാധാ വിജയകുമാര്‍, ബെന്നി മാത്യു, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കൃഷി അസിസ്റ്റന്റ് ശാരിശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഷ്യയില്‍ മൂന്നിടങ്ങളില്‍ ഭൂചലനങ്ങള്‍ ; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

0
തജിക്കിസ്ഥാന്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഏഷ്യയില്‍ വീണ്ടും ഭൂചലനങ്ങള്‍. തജിക്കിസ്ഥാന്‍, മ്യാന്‍മര്‍, ഇന്ത്യ...

ബെംഗളൂരു വിമാനത്താവളത്തിലെ ഡിസ്‌പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി ഒഴിവാക്കി

0
ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സൈൻബോർഡുകളിൽ നിന്നും ഹിന്ദി...

ഓമല്ലുർ രക്തകണ്ഠ സ്വമിക്ഷേത്രത്തില്‍ ഉത്സവ കമ്മിറ്റി രൂപവത്കരിച്ചു

0
ഐമാലി കിഴക്ക് : ഓമല്ലുർ രക്തകണ്ഠ സ്വമിക്ഷേത്രത്തിലെ ആറാം ഉത്സവം...

യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : 20 പേർ മരിച്ചു

0
യുക്രെയിൻ: യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക്...