പത്തനംതിട്ട : ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുക്കാൻ വൈകിപ്പിച്ചു ഗുരുതരമായ കൃത്യ വിലോപം കാട്ടുകയും കേസെടുക്കാതെയിരിക്കാൻ കാരണം കണ്ടെത്തുകയുമാണ് മലയാലപ്പുഴ പോലീസ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദും ആരോപിച്ചു. അക്ഷന്തവ്യമായ അപരാധം ദേശീയ പതാകയോട് കാട്ടിയിട്ടും ലാഘവത്തോടെ ആണ് ഇതിനെ അധികൃതർ കാണുന്നത്.
എലിയും പട്ടിയും മറ്റും കടിച്ചു വലിച്ചിട്ടിരുന്ന കൊടി കണ്ടാണ് കോൺഗ്രസ് നേതാക്കൾ ചാക്ക് കെട്ടുപരിശോധിച്ചത്. അപ്പോളാണ് ആയിരക്കണക്കിന് ദേശീയപതാകകൾ മാലിന്യം തള്ളും വിധം കൂട്ടിയിട്ടിരിക്കുന്നതു കണ്ടത്.
ചാക്ക് തുറന്നത് അപരാഥമായി കാണാനാണ് പോലീസ് ശ്രമമെന്ന് നേതാക്കൾ ആരോപിച്ചു. കളക്ടറുടെ നിർദേശപ്രകാരം പാതകകൾ മുറിയിലേക്ക് മാ റ്റിയിട്ടുണ്ടെങ്കിലും ദേശീയ പതാകയെ അവഹേളിച്ചതിനു കേസെടുത്തില്ലായെങ്കിൽ
നിയമ നടപടികൾ സ്വീകരിക്കുകയും ശക്തമായ സമരം ആരംഭിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് പറഞ്ഞു.





























