ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദര്‍ശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷയൊരുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ വിലയിരുത്താനാണ് സംഘം എത്തിയത്.

അടുത്തിടെ ഡാമിന്റെ അനുബന്ധമായ കല്ലടയാറ്റിലെ ആയിരനെല്ലൂര്‍ കടവില്‍ യുവാവ് മുങ്ങി മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് ഈ സംഘമാണ്. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ സംഘത്തിന് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട മുന്നൊരുക്കത്തിന്റെകൂടി ഭാഗമായാണ് സംഘമെത്തിയത്.

ഡാം കാച്മെന്റ്  ഏരിയായിലെ സ്ഥിതിഗതികള്‍, ജലനിരപ്പ്, ഡാം പരിസരത്തെ കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും കെ.ഐ.പി അധികൃതരില്‍നിന്ന് സംഘം ശേഖരിച്ചു. ദുരന്തം ഒഴിവാക്കുന്നതിന് നിലവില്‍ ഡാമിലെ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് ഡാം ഷട്ടറുകള്‍ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നതുമൂലമുണ്ടാകുന്ന നാശങ്ങള്‍ ഒഴിവാക്കാന്‍ ഒരുമാസമായി ജലക്രമീകരണം ഏര്‍പ്പെടുത്തി. ഇതിനായി ഷട്ടറുകള്‍ 30 സെ.മീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ജെ.കെ. മന്‍ണ്ഡല്‍, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍കുമാര്‍, സംഘങ്ങളായ വിശാഖ്, മോഹന്‍, പ്രശാന്ത് എന്നിവരാണ് കേന്ദ്രസംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ സംഘത്തോടൊപ്പം കല്ലട ഇറിഗേഷന്‍ പ്രോജക്‌ട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടെസിമോന്‍, പുനലൂര്‍ തഹസില്‍ദാര്‍ നസിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എസ്. വിജയലക്ഷ്മി, അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മണിലാല്‍, അസി. എന്‍ജിനീയര്‍മാരായ ശിവശങ്കര്‍, അസ്മിന്‍ അന്‍വര്‍, കൃഷ്ണപ്രിയ എന്നിവരും എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...