കോഴിക്കോട്: സംസ്ഥാന തെരത്തെടുപ്പ് കമ്മീഷൻ നിയമനത്തിനെതിരെ കോൺഗ്രസിൽ അതൃപ്‌തി. സംഘ്പരിവാർ ബന്ധമുള്ളയാളാണ് എൻ ശേഷാദ്രിനാഥെന്ന ആരോപണവുമായി കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് രംഗത്തെത്തി. ശേഷാദ്രിനാഥ് കമ്മീഷണറായാൽ ബിജെപിക്ക് അനുകൂലമായ രീതിയിൽ വാർഡ് വിഭജനം നടത്തും. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും പിഎം നിയാസ് കത്ത് നൽകി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്തേക്ക് ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചില്ലെന്നാണ് നിയാസിന്റെ പരാതിയില്‍ പറയുന്നത്. ശേഷാദ്രിനാഥ് പഠനകാലത്ത് എസ്എഫ്‌ഐ നേതാവായിരുന്നെന്നും പിന്നീട് സംഘ്പരിവാര്‍ അനകൂലിയാണെന്നും കോണ്‍ഗ്രസുമായി ഒരുതരത്തിലും ബന്ധമില്ലായത്തയാളെ രാഷ്ട്രീയപ്രാധാന്യമുള്ള തസ്തികയിലേക്ക് നിയമിച്ചതിന്റെ കെടുകാര്യസ്ഥതയാണ് നിയാസ് പരാതിയില്‍ പറയുന്നത്. ഈ തീരുമാനം നിര്‍ത്തിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.






























