പോപ്പുലര്‍ നിക്ഷേപകര്‍ക്കുനേരെ മുഖം തിരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ; തിങ്കളാഴ്ച വന്‍ പ്രതിഷേധ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക്. തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നിക്ഷേപക സംഘടനയായ പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ (പി.എഫ്.ഡി.എ) മാര്‍ച്ച് നടത്തുന്നത്.  എല്ലാ ജില്ലകളിലും നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിച്ചെങ്കിലും പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അതിനു തയ്യാറായിട്ടില്ലെന്ന് പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരെ തീര്‍ത്തും അവഗണിക്കുന്ന കളക്ടറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ആയുസ്സില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട നിക്ഷേപകന് ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്നും അധികാരികളുടെ മെല്ലെപ്പോക്ക് നയംമൂലം നാല്‍പ്പതിലധികം ജീവനുകള്‍ ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പരോക്ഷമായി സഹായിക്കുന്ന നടപടികളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇനിയും ഇത് കണ്ടുകൊണ്ടിരിക്കുവാന്‍ കഴിയില്ലെന്നും നിക്ഷേപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടച്ചാല്‍ ശക്തമായ തുടര്‍സമരങ്ങളുമായി തങ്ങള്‍ ഒന്നാകെ തെരുവില്‍ ഉണ്ടാകുമെന്നും പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണന അവസാനിപ്പിക്കുക, നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിക്കുക, ജില്ലാ കളക്ടര്‍ കണ്ടുകെട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എത്രയുംവേഗം ലേലം ചെയ്യുക, നിക്ഷേപകര്‍ക്ക് ആശ്വാസമായി ആദ്യഗഡു വിതരണം ചെയ്യുക, തുടങ്ങിയവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. രാവിലെ പത്തുമണിക്ക് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. മാര്‍ച്ച് കളക്ടറേറ്റ് പടിക്കല്‍ എത്തുന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധര്‍ണ്ണയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കും.

ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായത് പത്തനംതിട്ടയിലാണ്. കൂടാതെ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനവും പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ആണ്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ക്രിയാത്മകമായി നടപടിയെടുക്കുവാനും കഴിയുന്നത്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കാണ്. ആദ്യമൊക്കെ നിക്ഷേപകരോട് സൌഹാര്‍ദ്ദപരമായി ഇടപെട്ടെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല നിക്ഷേപക സംഘടനയുടെ നേതാക്കള്‍ എത്തിയിട്ട് കാണുവാന്‍പോലും ജില്ലാ കളക്ടര്‍ കൂട്ടാക്കിയില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...