പോപ്പുലര്‍ നിക്ഷേപകര്‍ക്കുനേരെ മുഖം തിരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ; തിങ്കളാഴ്ച വന്‍ പ്രതിഷേധ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക്. തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നിക്ഷേപക സംഘടനയായ പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ (പി.എഫ്.ഡി.എ) മാര്‍ച്ച് നടത്തുന്നത്.  എല്ലാ ജില്ലകളിലും നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിച്ചെങ്കിലും പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അതിനു തയ്യാറായിട്ടില്ലെന്ന് പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരെ തീര്‍ത്തും അവഗണിക്കുന്ന കളക്ടറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ആയുസ്സില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട നിക്ഷേപകന് ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്നും അധികാരികളുടെ മെല്ലെപ്പോക്ക് നയംമൂലം നാല്‍പ്പതിലധികം ജീവനുകള്‍ ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പരോക്ഷമായി സഹായിക്കുന്ന നടപടികളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇനിയും ഇത് കണ്ടുകൊണ്ടിരിക്കുവാന്‍ കഴിയില്ലെന്നും നിക്ഷേപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടച്ചാല്‍ ശക്തമായ തുടര്‍സമരങ്ങളുമായി തങ്ങള്‍ ഒന്നാകെ തെരുവില്‍ ഉണ്ടാകുമെന്നും പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണന അവസാനിപ്പിക്കുക, നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിക്കുക, ജില്ലാ കളക്ടര്‍ കണ്ടുകെട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എത്രയുംവേഗം ലേലം ചെയ്യുക, നിക്ഷേപകര്‍ക്ക് ആശ്വാസമായി ആദ്യഗഡു വിതരണം ചെയ്യുക, തുടങ്ങിയവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. രാവിലെ പത്തുമണിക്ക് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. മാര്‍ച്ച് കളക്ടറേറ്റ് പടിക്കല്‍ എത്തുന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധര്‍ണ്ണയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കും.

ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായത് പത്തനംതിട്ടയിലാണ്. കൂടാതെ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനവും പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ആണ്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ക്രിയാത്മകമായി നടപടിയെടുക്കുവാനും കഴിയുന്നത്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കാണ്. ആദ്യമൊക്കെ നിക്ഷേപകരോട് സൌഹാര്‍ദ്ദപരമായി ഇടപെട്ടെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല നിക്ഷേപക സംഘടനയുടെ നേതാക്കള്‍ എത്തിയിട്ട് കാണുവാന്‍പോലും ജില്ലാ കളക്ടര്‍ കൂട്ടാക്കിയില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...