Tuesday, June 25, 2024 3:06 pm

കോവിഡ് പ്രതിരോധത്തില്‍ സ്തുത്യര്‍ഹ സേവനം : പത്തനംതിട്ടയിലെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ഐസിഎംആറില്‍ ഉന്നത പഠനത്തിന് അവസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമാനതകളില്ലാത്ത കോവിഡ് ചികിത്സകള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വം നല്‍കി മുന്നില്‍ നിന്ന ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ ഐസിഎംആറില്‍ മാസ്റ്റേഴ്സ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഉന്നത പഠനത്തിനായി തെരഞ്ഞെടുത്തു. ‌

അദ്ദേഹത്തിന്റെ  ഭാര്യ പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി കൃഷ്ണയ്ക്കും ഇതേ കോഴ്സില്‍ പ്രവേശനം ലഭിച്ചു. ഇവരെക്കൂടാതെ കാസര്‍ഗോഡ് എന്‍എച്ച്‌എം ജില്ലാ മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമനാണ് ഐസിഎംആര്‍ പഠനത്തിനു കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെയാള്‍. സാംക്രമികരോഗങ്ങളെ സംബന്ധിച്ച തുടര്‍ പഠനം ആരോഗ്യവകുപ്പിന്റെ  ശമ്പളത്തോടു കൂടി തന്നെയാണ്.‌

2020 മാര്‍ച്ച്‌ മുതല്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പണിയെടുത്ത് അഭിമാനകരവും മാതൃകാപരവുമായ നേട്ടങ്ങള്‍ക്കുടമയാണ് ഡോ.എബി സുഷന്‍. സമാനതകളില്ലാത്ത കോവിഡ് കാലത്തെ ആരോഗ്യവകുപ്പിന്റെ  കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണകൂടവുമായി ചേര്‍ന്നുള്ള ഏകോപനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഡോ.എബി സുഷനാണ്.

2020 മാര്‍ച്ച്‌ എട്ടിന് ജില്ലയില്‍ ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ പ്രത്യേകമായ ടീമിനെ സജ്ജമാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും റൂട്ട് മാപ്പിംഗ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, പരിശോധനകള്‍ തുടങ്ങി മറ്റൊരു ഘട്ടത്തില്‍ ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം വേണ്ടിവന്നപ്പോഴുമെല്ലാം ഡോ.എബി സുഷന്‍ നടത്തിയ ഇടപെടലുകളും നേതൃത്വവും പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി. ‌

ഐസിഎംആര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ചെന്നൈ കേന്ദ്രമാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയില്‍ കേരളത്തില്‍ നിന്നു മൂന്നുപേര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിച്ചത്.‌

വള്ളിക്കോട് കുരുമ്പേലില്‍ പി.ജി. പുരുഷോത്തമന്റെയും കെ.കെ. സുലേഖയുടെയും മകനാണ് ഡോ.എബി സുഷന്‍. 2014ല്‍ ആരോഗ്യവകുപ്പില്‍ ചിറ്റാര്‍ മെഡിക്കല്‍ ഓഫീസറായി ജോലി ആരംഭിച്ച ഡോ.എബി സുഷന്‍ 2016 ജൂലൈ മുതല്‍ എന്‍എച്ച്‌എം ഡിപിഎം ആയി, ഇതോടൊപ്പം സംസ്ഥാന ഡേറ്റാ മാനേജര്‍, അര്‍ബന്‍ ഹെല്‍ത്ത് മാനേജര്‍ തസ്തികയിലും ജോലി ചെയ്തു.

ഡോ.അഞ്ജലി കൃഷ്ണ കൊല്ലം മുഖത്തല സ്വദേശിയാണ്. 2014ല്‍ ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറായി ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇരുവരും എംബിബിഎസ് പഠനം ഒരേ കാലയളവില്‍ പൂര്‍ത്തീകരിച്ചത്.‌

സാംക്രമിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഈ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച മൂന്ന് ഡോക്ടര്‍മാരെയാണ് ഇത്തവണ ഐസിഎംആര്‍ ഉന്നതപഠനത്തിനു കണ്ടെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ‌

പൊട്ടുന്ന ബ്ലെയിഡ് കമ്പിനികള്‍ ; ജീവനക്കാര്‍ക്കും പങ്ക്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും...

0
അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം...

മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു

0
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ...

‘കേരളാ ലൈവ്’ൽ ക്യാമറ ഒഴികെ മറ്റെല്ലാ വർക്കുകളും ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ്...

0
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിൽ ക്യാമറ ഒഴികെ എല്ലാ ജോലികളും ചെയ്യുന്നത്...

ട്രെയിനിൽ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം ; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

0
കോട്ടയം : ട്രെയിനിൽ വെച്ച് വിദേശ വനിതയോട് ലൈംഗീകാതിക്രമം നടത്തിയ പാൻട്രി...