തിരുവനന്തപുരo: പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതില്‍ ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ്. ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ നിസാരമായി കണ്ടു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ പുച്ഛഭാവത്തിലാണ് കണ്ടത്. പരിശോധനകളില്ലാതെ പ്രതിരോധ വാക്സീന്‍ കൊണ്ടുവന്നതെന്നും തദ്ദേശ സ്വയംഭരണവകുപ്പ് ദയനീയമായി പരാജയപ്പെട്ടെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിയ്ക്ക് പേവിഷബാധ. പുണെയിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. കോട്ടയം മെഡി. കോളേജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ് പടർന്നതാണ് മരണ കാരണം.





























