വിസ്മയ കേസ് ; ഫോൺ രേഖകൾ ഉൾപ്പെടെയുള്ള കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ കുറ്റപത്രം അടുത്തയാഴ്ച

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : സ്ത്രീധന പീഡനത്തെത്തുടർന്നു ഭർതൃഗൃഹത്തിൽ നിലമേൽ സ്വദേശിനി വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 10നു മുൻപു ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. സംസ്ഥാന പോലീസ് മേധാവിക്കും അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അത്തല്ലൂരിക്കും സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജിനും കരട് കൈമാറിയിരുന്നു.

ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിസ്മയയുടെയും ഭർത്താവ് കിരൺകുമാറിന്റെയും ഫോൺരേഖകൾ ഉൾപ്പെടെയുള്ള കൂടുതൽ ഡിജിറ്റൽ തെളിവുകളും സമാഹരിച്ചിട്ടുണ്ട്. 20 നു കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ 90 ദിവസം പൂർത്തീകരിക്കും.

കുറ്റപത്രത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചു പ്രോസിക്യൂട്ടർ അന്വേഷണസംഘത്തിനു കത്തു നൽകി. 40 പ്രോസിക്യൂഷൻ സാക്ഷികൾ കേസിൽ ഉണ്ടാകുമെന്നാണു സൂചന. 20 ലേറെ തൊണ്ടിമുതലുകളും എത്തിച്ചേക്കും. കഴിഞ്ഞ ജൂൺ 21നാണു കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ വിസ്മയയെ(22) മരിച്ചനിലയിൽ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....