ഹരിദ്വാർ : അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്ക് പോക്കറ്റില്ലാത്ത വസ്ത്രം നിർബന്ധമാക്കി. സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം വർധിപ്പിക്കാനുമാണ് നടപടി. അയോധ്യയിലെ രാമക്ഷേത്രത്തിലും ബദരീനാഥിലും കാണിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം വർധിപ്പിക്കാനുമായി ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം പൂജാരിമാർക്കും ജീവനക്കാർക്കുമായി പോക്കറ്റുകളില്ലാത്ത വസ്ത്രങ്ങൾ നിർബന്ധമാക്കി. ആരാധനാലയങ്ങളിലെ കാണിക്കകളും സംഭാവനകളും കൈകാര്യം ചെയ്യുന്നതിന് സുതാര്യമായ സംവിധാനങ്ങൾ വേണമെന്ന തരത്തിൽ രാജ്യവ്യാപകമായി ചർച്ചകൾ നടക്കുന്നതിനിടയിലാണ് നടപടി.
പോക്കറ്റുകളില്ലാത്ത വസ്ത്രങ്ങൾ വിതരണം ചെയ്ത ശേഷം, അഖില ഭാരതീയ അഖാഡ പരിഷത്തിന്റെയും മാനസ ദേവി ക്ഷേത്ര ട്രസ്റ്റിന്റെയും അധ്യക്ഷനായ മഹന്ത് രവീന്ദ്രപുരി പറഞ്ഞത്, രാമക്ഷേത്രത്തിലെയും ബദരീനാഥ് ധാമിലെയും വിവാദങ്ങൾക്ക് പിന്നാലെയാണ് പൂജാരിമാർ പോക്കറ്റുകളില്ലാത്ത വസ്ത്രങ്ങൾ ധരിച്ച് ചുമതലകൾ നിർവ്വഹിക്കണമെന്ന തീരുമാനം ഏതാനും ദിവസങ്ങൾക്ക് മുമ്പ് എടുത്തത് എന്നാണ്.






























