കൊച്ചി : വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതി. കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്‌ഐ ഓഫീസ് ഇയാള്‍ ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്തു. ജോമോനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് ഓഫീസ് ആക്രമണത്തിന് കാരണം.
ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. അപകടത്തിന് ശേഷം ആശുപത്രിയിൽനിന്ന് രക്ഷപെട്ട ഇയാളെ കൊല്ലം ചവറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോമോൻ അപകട രീതിയില്‍ ഡ്രൈവ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റുനിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.