ലഹരി വിതരണം : 250 പ്രശ്‌നസാധ്യതാ സ്‌കൂളുകളുടെ പരിസരത്തു വാഹന പെട്രോളിങ് തുടങ്ങിയതായി എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 250 പ്രശ്‌നസാധ്യതാ സ്‌കൂളുകളുടെ പരിസരത്തു വാഹന പെട്രോളിങ് തുടങ്ങിയതായി എക്‌സൈസ് കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ അറിയിച്ചു. ലഹരിവില്‍പനക്കാര്‍ നോട്ടമിട്ടതായി എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളുകള്‍ക്ക് മുന്നിലാണ് പെട്രോളിങ് ശക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മയക്കു മരുന്ന് വില്‍പന ശക്തമായ സാഹചര്യത്തിലാണിത്. പലയിടത്തും കേസുകളെടുത്തു. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കും.

സ്‌കൂളുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടി നടത്തും. നിലവില്‍ ഏഴായിരത്തോളം സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ മടിക്കുന്ന അദ്ധ്യാപകരുടെ മനോഭാവം മാറ്റും. ഇവര്‍ക്കു ധൈര്യം നല്‍കും. കുടുംബത്തിലുള്ളവരുടെ ലഹരി ഉപയോഗം കുട്ടികളെ വഴിതെറ്റിക്കും. ലഹരിമരുന്നു കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയവരെയും സ്ഥിരം കടത്തുകാരെയും പിടിക്കാന്‍ പ്രത്യേക പരിശ്രമം നടത്തും.

സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാവുന്ന നിയമം പ്രയോഗിച്ചു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ശുപാര്‍ശ ചീഫ് സെക്രട്ടറിതല സമിതിക്കു വിട്ടുകഴിഞ്ഞു. സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്‌ട്‌സ് ആക്‌ട് (കോട്പ) കേസുകളില്‍ പിടിയിലാകുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

ഈ നിയമം ലംഘിച്ചു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ പൂട്ടിക്കാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമുള്ള ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ലഹരിമരുന്ന്, കുട്ടികള്‍ക്കു വില്‍ക്കാനുദ്ദേശിച്ചുള്ളതാണെന്നു ബോധ്യപ്പെട്ടാല്‍ ബാലനീതി നിയമം പ്രയോഗിക്കാന്‍ എക്‌സൈസിന് അധികാരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലഹരിമരുന്നു പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ലഹരിസംഘം പെണ്‍കുട്ടികളെ കാരിയര്‍മാരാക്കുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്. ഇതിനു പരിഹാരമായി വനിതാ ഉദ്യോഗസ്ഥരെ കൂടുതലായി പരിശോധനയ്ക്കു രംഗത്തിറക്കും.

മക്കള്‍ ലഹരി ഉപയോഗിക്കുന്നതു തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക കൗണ്‍സലിങ് നല്‍കും. സിനിമാ മേഖലയിലും മയക്കു മരുന്ന് ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. കുടുംബത്തില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ കുട്ടികള്‍ ലഹരിയുടെ വഴിയിലേക്കു തിരിയാന്‍ സാധ്യതയേറെയാണ്. കുട്ടികളെ ലഹരിയില്‍നിന്നു രക്ഷിക്കാനുള്ള ശ്രമം കുടുംബത്തില്‍നിന്നു തുടങ്ങണം. 2021 ല്‍ 5700 ടണ്‍ ലഹരിവസ്തുക്കള്‍ പിടികൂടിയപ്പോഴാണു കേരളത്തിലേക്കെത്തുന്ന ലഹരിയുടെ തീവ്രതയില്‍ എക്‌സൈസിനു ഞെട്ടലുണ്ടായത്. ഇതേത്തുടര്‍ന്നാണു ലഹരിക്കെതിരെയുള്ള വിപുലമായ പ്രചാരണ പരിപാടി സര്‍ക്കാര്‍ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...

പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

0
കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ...

പൂട്ടിയിട്ട റിസോർട്ടിലെ ജനറേറ്റർ തകർത്ത് മോഷണം : ഉപകരണങ്ങൾ കടത്തിയ സംഘം വിഴിഞ്ഞത്ത്...

0
തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂരിനടുത്തുള്ള നെല്ലിക്കുന്നിൽ പൂട്ടിയിട്ടിരുന്ന സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു...