മർദിച്ച് മൊഴി മാറ്റിച്ചു ; അനൂപിന്റെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരം പോലീസ് മുക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിമരുന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ അനൂപിനെക്കുറിച്ച്  2015 ല്‍ തന്നെ പോലീസിന് വിവരം ലഭിച്ചതായി സൂചന.  കൊച്ചിയില്‍ 2015 ല്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മിഥുന്‍ സി.വിലാസ് അന്ന് നല്‍കിയ നിര്‍ണായക മൊഴികള്‍ പോലീസ് മാറ്റി എഴുതുകയായിരുന്നു. 5 വര്‍ഷം മുന്‍പ് അറസ്റ്റിലായ ഡിസ്‌ക് ജോക്കി മിഥുനാണ്  ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മിഥുനെ മര്‍ദിക്കുകയും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ എഴുതി തയാറാക്കിയ മൊഴിക്കു താഴെ മിഥുനെ കൊണ്ട് ഒപ്പ് ഇടീപ്പിക്കുകയും ചെയ്തു.

വിവരം ചോര്‍ന്നു കിട്ടിയ അനൂപിന്റെ സംഘത്തലവന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണില്‍ വിളിച്ചു പോലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോടു വധഭീഷണി മുഴക്കിയതായും ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കേന്ദ്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) വിവരം ലഭിച്ചിട്ടുണ്ട്. 2015ലാണു മിഥുന്‍, ഹക്കിം എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടതും ഗോവയില്‍ നിന്നു കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു വന്‍തോതില്‍ ലഹരി കടത്തുന്ന റാക്കറ്റില്‍ റിജേഷ് അംഗമായതും. റിജേഷിന്റെ മൊഴികളില്‍ മിഥുനെ കുറിച്ചു പരാമര്‍ശമുള്ള സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന എന്‍സിബി മിഥുനെ ചോദ്യം ചെയ്‌തേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...