ദുബൈയില്‍ വൈറലായ വ്യാജ വീഡിയോ നിര്‍മ്മിച്ചയാളിന് തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ദുബൈ : സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വ്യാജ വീഡിയോ നിര്‍മിച്ച യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. വെയിറ്ററായി ജോലി ചെയ്യുന്ന യുവാവാണ് വീഡിയോയില്‍ വെടിയൊച്ചയും മറ്റ് ശബ്‍ദങ്ങളും കൃത്രിമമായി ചേര്‍ത്ത് ടിക് ടോക്ക് വഴി പ്രചരിപ്പിച്ചത്. ക്രമസമാധാനത്തിന് ഭീഷണിയുര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തിക്ക് ആറ് മാസം തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

വീഡിയോയിലെ ദൃശ്യങ്ങളും ശബ്‍ദവും തമ്മില്‍ പരസ്‍പര ബന്ധമില്ലെന്നും അവ ബോധപൂര്‍വം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും ദുബൈ പോലീസ് ഇലക്ട്രോണിക് എവിഡന്‍സ് വിഭാഗം കണ്ടെത്തി. ദുബൈയിലെ ഒരു കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്നും പിന്നീട് അതില്‍ വെടിയെച്ചയും നിലവിളിയും കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

താന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണെന്ന തോന്നലുണ്ടാക്കാനായി വീഡിയോ ചിത്രീകരിച്ചപ്പോള്‍ ബോധപൂര്‍വം ചലനങ്ങളുണ്ടാക്കുയും ചെയ്‍തു. ദൃശ്യവുമായി കൂട്ടിച്ചേര്‍ത്ത ശബ്‍ദം ഏതെങ്കിലും സിനിമയില്‍ നിന്നോ അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുള്ള മറ്റേതെങ്കിലും സംഭവങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നോ എടുത്തതാണെന്നാണ് കണ്ടെത്തിയത്. വീഡിയോക്ക് കൂടുതല്‍ കാഴ്‍ചക്കാരെയും തനിക്ക് കൂടുതല്‍ ഫോളവര്‍മാരെയും കിട്ടാനായാണ് യുവാവ് കൃത്രിമം കാണിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...