എൽഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകളെ പരിഹസിച്ചുള്ള യുഡിഎഫ് പ്രചാരണത്തിന് അതേ നാണയത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകളെ പരിഹസിച്ചുള്ള യുഡിഎഫ് പ്രചാരണത്തിന് അതേ നാണയത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതം വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച് “എൽഡിഎഫ് അല്ലാതെ മറ്റാര് ” എന്ന വാചകം ഇടതുമുന്നണി നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇതേ ഫ്ലക്സ് ബോർഡുകൾ തന്നെ യുഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എൽഡിഎഫ് ബോർഡുകൾക്ക് താഴെ നടപ്പാതയിൽ “സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ ” എന്ന് രേഖപ്പെടുത്തിയ പോസ്റ്റർ പതിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പുതിയ പ്രചാരണം. ഇതിന് അതേ നാണയത്തിലാണ് ഡിവൈഎഫ്ഐ മറുപടി കൊടുത്തത്.

“സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ ” എന്ന് യൂത്ത് കോൺഗ്രസ് ഒട്ടിച്ച പോസ്റ്ററിൽ നിന്ന് നോക്കിയാൽ അതിന്‍റെ ഉത്തരം കാണാനില്ലായിരുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പറയുന്നത്. അതുകൊണ്ട് ഡിവൈഎഫ്ഐ ഉത്തരം കൂടെ നൽകുന്നുവെന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കൊപ്പമുള്ള ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ പ്രതികളുടെ ചിത്രമാണ് ഡിവൈഎഫ് പതിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ളവര്‍ അടൂര്‍ പ്രകാശിനും സോണിയ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഡിവൈഎഫ്ഐ ഒട്ടിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...