10 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഏലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: 10 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഏലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാരെന്ന തര്‍ക്കത്തിനു പരിഹാരം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ (എന്‍.സി.കെ) സംസ്ഥാന വൈസ് പ്രസിഡന്റ്  സുല്‍ഫിക്കര്‍ മയൂരി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി തുടരും. മലപ്പുറത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പിന്നാലെ എലത്തൂരിലെ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. അമര്‍ഷവും പ്രതിഷേധവുമുണ്ടെങ്കിലും കെ.പി.സി.സി തീരുമാനം അംഗീകരിക്കാനായിരുന്നു യോഗത്തിലുണ്ടായ വികാരം. തുടര്‍ന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണിയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനും തീരുമാനമായി. ഉച്ചയോടെ ദിനേശ് മണി പത്രിക പിന്‍വലിച്ചു. യു.ഡി.എഫിനൊപ്പമുള്ള ഭാരതീയ നാഷനല്‍ ജനതദളിന്റെ സെനിന്‍ റാഷിയും പത്രിക പിന്നീട് പിന്‍വലിച്ചതോടെയാണ് എലത്തൂരിലെ ചിത്രം തെളിഞ്ഞത്.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തനത്തിനിറങ്ങുമെന്നും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന നാടായ കോഴിക്കോട് തന്നെയും സ്വീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. അതാണ് യു.ഡി.എഫ് സംസ്കാരം. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം.കെ. രാഘവന്‍ എം.പിക്ക് മാനസിക പ്രയാസമുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു.

അതേസമയം എം.കെ. രാഘവന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടരുകയാണ്. എലത്തൂരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ യു.ഡി.എഫ് നേതൃത്വമാകും ഉത്തരവാദിയെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. നേരത്തേ അനുവദിച്ച സീറ്റ് ഏകപക്ഷീയമായി എന്‍.സി.കെക്ക് കൈമാറിയതില്‍ ഭാരതീയ നാഷനല്‍ ജനതാദളും പ്രതിഷേധത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...