ന്യൂഡൽഹി : ബൂത്തിലെ സിസി ടിവി ദൃശ്യമടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാകില്ല. ഇതിനായി 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശപ്രകാരം കേന്ദ്രനിയമമന്ത്രാലയം ഭേദഗതി വരുത്തി. സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കാര്‍ഡിങ്ങുകള്‍, സിസിടിവി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിങ് തുടങ്ങിയവ ദുരുപയോഗിക്കുന്നത് തടയാനാണിതെന്നാണ് വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് സുതാര്യതയെ ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ വിമര്‍ശിച്ചു. കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്‍റാം രമേശ് പറഞ്ഞു. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേസിൽ സിസിടിവി ദൃശ്യങ്ങളടക്കമുള്ള രേഖകള്‍ അഭിഭാഷകന് കൈമാറാന്‍ ഹരിയാന പഞ്ചാബ് ഹൈക്കോടതി കമീഷന് നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കാനാകുന്ന ചട്ടം ഭേദഗതി ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1