പീരുമേട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കെ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉല്ലാസയാത്രയിൽ. കേരളത്തിന്റെ പതിനാലു ജില്ലകളിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണാധികാരികൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനം നടത്താനും സ്ഥാനാത്ഥികളും പാർട്ടികളും ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ ( ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവർ എന്താണ് ചെയ്യുന്നത് എന്ന് നമുക്ക് അറിയില്ല. ഇന്ന് വെകുന്നേരം 5.30 ഓടെ പരുന്തുംപാറയിൽ നിന്നുള്ള ദൃശ്യമാണ് ഇത്. പരുന്തുംപാറ ഇടുക്കിയിലെ പീരുമേട് പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെയാണ് രണ്ട് നിരീക്ഷകരുടെ വാഹനം മണിക്കൂറുകളായി പാർക്ക് ചെയ്തിരിക്കുന്നത്. ഒപ്പം ഇവർക്ക് അകമ്പടിയായി വന്ന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇവരോടൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കോടി കണക്കിന് രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1