അങ്കമാലി : കിടങ്ങൂരിൽ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പൻ കൊല്ലം സ്വദേശി പ്രദീപിന്റെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇയാളെ ഇന്ന് ഉച്ചയോടെ സാധാരണ മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് കിടങ്ങൂരിൽ ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവറായ വിഷ്ണു കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനിടെ പ്രദീപിന്റെ നടുവിനാണ് പ്രധാനമായും പരിക്കേറ്റത്. എന്നാൽ ഇയാളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള മറ്റ് ആന്തരിക പരിക്കുകളില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആനയുടെ ആക്രമണത്തെത്തുടർന്ന് ഉണ്ടായ നടുക്കത്തിൽ നിന്നും നാട് ഇനിയും മോചിതമായിട്ടില്ല.





























