ഇനി ടെക്സ്റ്റും കോളുകളും എക്സിലൂടെ മാത്രം ; ഇലോണ്‍ മസ്‌ക്

For full experience, Download our mobile application:
Get it on Google Play

ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുന്നതായി അറിയിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ സന്ദേശങ്ങള്‍, ഓഡിയോ, വീഡിയോ കോളുകള്‍ എന്നിവയ്ക്കായി എക്‌സ് പ്ലാറ്റ്ഫോം മാത്രമേ ഉപയോഗിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിന്റെ ഓഡിയോ, വീഡിയോ കോളിംഗ് സൗകര്യങ്ങളെ പ്രമോട്ട് ചെയ്യുന്നതിനായുള്ള നീക്കമായിട്ടാണ് മസ്‌കിന്റെ ഈ നീക്കത്തെ ടെക് ലോകം കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ ഫീച്ചറുകള്‍ ആദ്യം പുറത്തിറക്കിയത്. അന്നുമുതല്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന് മസ്‌ക് സജീവമായി ശ്രമിക്കുകയാണ്.

മസ്‌കിന്റെ പോസ്റ്റിനോട് നിരവധി ഉപയോക്താക്കള്‍ എക്സിലൂടെ പ്രതികരിച്ചിട്ടുണ്ട്. ‘ഞാന്‍ ഇനി ടെക്സ്റ്റ് അയയ്ക്കുന്നതിന് എന്റെ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ എന്റെ ബ്രെയിന്‍ വേവുകളും ന്യൂറല്‍ ഫ്‌ലോങ്ക് ലിങ്കുമാണ് ഉപയോഗിക്കുന്നത് എന്ന് 2027-ല്‍ ഇലോണ്‍ പറയും,’ ഒരു ഉപയോക്താവ് കുറിച്ചു. ‘ബാങ്ക് ഇടപാടുകള്‍ക്കായി നിങ്ങള്‍ക്ക് എവിടെ നിന്ന് ഒടിപി ലഭിക്കും,’ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ സംശയം. അതേസമയം ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചാര്‍ട്ടുകളില്‍ എക്‌സ് ഒന്നാമതെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...