ന്യൂഡൽഹി : പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂറാണ് ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. പ്രതിപക്ഷം ചർച്ചയുമായി സഹകരിക്കുമെന്നാണ് വിവരം. ഡൽഹിയിൽ വിദ്യാർഥികൾക്കു നേരെ നടന്ന ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകാത്തതിനാൽ സഭയിൽ ഇന്നലെ വലിയ രീതിയിലുള്ള ബഹളമാണ് നടന്നത്. എന്നാൽ സ്പീക്കറുടെ അഭ്യർഥന മാനിച്ചാണ് പ്രതിപക്ഷം ചർച്ചയുമായി സഹകരിക്കാൻ തയാറായത്. വിദ്യാർഥികളുടെ ആവശ്യം എന്നത് കൂടി കണക്കിലെടുത്താണ്പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുന്നത്.
ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞ ശേഷം സ്പീക്കർ അനുനയ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടിയിരുന്നു. അതേസമയം, സിജെപി സമരത്തിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.





























