തിരുവനന്തപുരം : കേരളത്തിലെ വിലകയറ്റം പിടിച്ചു കെട്ടാൻ വയ്യാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. കാണം വിറ്റും ഓണം ഉണ്ണേണ്ട അവസ്ഥയാണ് നിലവിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മഴകാറ് തെളിയാത്തതും കാർഷികമേഖലയുടെ പ്രതിസന്ധിക്കു കാരണമാകുന്നു. വിത്തിറക്കിയവന്റെയും വിത്തിറക്കാൻ നില്കുന്നവന്റെയും നെഞ്ചത്തിൽ നെരിപോട് എരിയുകയാണ്. സാധാരണ ഗതിയിൽ ലഭിക്കേണ്ട മഴ ഇനിയും ലഭിച്ചില്ല എങ്കിൽ പച്ചപ്പ് മാഞ്ഞ ഒരു കേരളം തന്നെയാകും വരും കാലഘട്ടത്തിൽ നമ്മൾ കാണാൻ പോവുന്നത്. വിഷുവിനു ശേഷമുള്ള വേനൽ മഴയോടെയാണ് കേരളത്തിലെ കൃഷികാലത്തിനു തുടക്കം കുറിക്കുന്നത്. ഇതോടെ പുതിയ കാർഷിക കലണ്ടറിനു തന്നെയാണ് ആരംഭമാകുക. എന്നാൽ പതിവിലും വിപരീതമായി വേനൽ മഴ താളം തെറ്റിയതോടെ കാർഷികമേഖല കണ്ണീരണിയുകയാണ്.
ഈ വർഷത്തെ കാലാവർഷം പതിവ് തെറ്റി വൈകിയെങ്കിലും നിരാശരാകാതെ കർഷകർ വിത്തിട്ട് കൃഷി ആരംഭിച്ചു. പിന്നീട് കർക്കിടക മഴയുടെ താളം തെറ്റിയതോടെ എല്ലാവരുടെയും പ്രതീക്ഷ മങ്ങി. ഇതിനു ബദൽ മാർഗമെന്നോണം നെൽവയലിലെക്ക് മോട്ടർ ഘടുപിച്ച് വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായി. കർക്കിടക പെയ്ത്തിൽ വെള്ളം പാടത്തു കെട്ടി നിൽക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ വരും കാലങ്ങളിൽ അത്തരത്തിലൊരു കാഴ്ച അന്യം നിന്ന് പോകുമെന്ന അവസ്ഥയിലാണ്. താങ്ങു വിലപോലുള്ള പ്രതിസന്ധികളിൽപെട്ട് ഉലയുന്ന കർഷകരെ മഴ കൂടി ചതിച്ചപ്പോൾ പാവപെട്ട കർഷകന്റെ പുരയും വയലും കണ്ണീരണിയുകയാണ്. ഇത്തരത്തിലെങ്കിൽ ചിങ്ങത്തിലും പതിവ് മഴ ലഭിക്കില്ല എന്ന് ഏറെ കുറെ തീരുമാനമായി കഴിഞ്ഞു. അങ്ങനെ എങ്കിൽ കന്നി കൊയ്ത്തിനു കൊണ്ടു വരാൻ ഒരു പതിരു പോലും ഉണ്ടാവില്ല എന്നതാണ് സാരം.
കന്നി കൊയ്ത്തിൽ വിചാരിച്ച അത്ര തന്നെ ഫലം ലഭിച്ചില്ല എങ്കിൽ രണ്ടാമതൊരു അഗ്നി പരീക്ഷക്ക് ആരും തന്നെ തയ്യാറാവില്ല. ഇക്കുറി പതിവ് വിളയുടെ പകുതി പോലും കൊയ്ത്തെടുക്കുവാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ നിലവിൽ ഉള്ളതിനെക്കാളും അരി വില കുത്തനെ ഉയരും. ചുരുക്കി പറഞ്ഞാൽ ഒരു കിലോ അരി വില ചിലപ്പോൾ 80 വരെ കടന്നേക്കാം. മാത്രമല്ല കേരളത്തിൽ അരിയുടെ ലഭ്യത കുറവ് വരുമ്പോൾ പൊതുവിപണിയേ ആശ്രയിക്കേണ്ടതായി വരും. പൊതുവിപണിയിലെ അരിയുടെ കാര്യത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിനാൽ തന്നെയും പിടിച്ചു കെട്ടാൻ സാധിക്കാത്ത വിധം അരിയുടെ വില കുത്തനെ ഉയരും. അങ്ങനെയെങ്കിൽ പാൽ മുതൽ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾക്കും സ്വാഭാവികമായി വില കൂടും. വരും കാലങ്ങളിൽ കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെ സംജാതമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033