കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ – മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ് പ്രസ്സിൽ നിന്നുമാണ് സ്ഫോടക വസ്തു പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു. പിടിയിലായ സ്ത്രീയുടേതാണോ സ്ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.