മുഖത്ത് അതീവ സമ്മര്‍ദ്ദം ; മുഖ്യമന്ത്രി കൈവെടിയുമോ എന്ന പേടിയും – കസ്റ്റഡിയില്‍ ക്ഷീണിതനായി ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അതീവ സമ്മര്‍ദ്ദത്തില്‍. താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിലും ക്ഷീണത്തിലുമാണ് ഇഡിയുടെ മുന്‍പില്‍ ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇരിക്കുന്നത്. നേരാംവണ്ണം ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. ചൊവാഴ്ച അര്‍ദ്ധരാത്രി പതിനൊന്നേ മുക്കാലോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇതാണ് ശിവശങ്കറിന്റെ അവസ്ഥ. ലൈഫ് മിഷൻ കോഴയിടപാടുകേസിൽ ഒമ്പതാംപ്രതിയാണ് ശിവശങ്കർ.

പല പ്രശ്നങ്ങളാണ് ശിവശങ്കറിന് മുന്നിലുള്ളത്. പ്രധാനമായും അദ്ദേഹത്തിനെ അലട്ടുന്നത് രാഷ്ട്രീയ നേതൃത്വം, സിപിഎമ്മും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പഴയ പരിഗണന അദ്ദേഹത്തിനു നല്‍കുമോ എന്നതാണ്. തന്നെ മുഖ്യമന്ത്രി കൈവെടിയുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. ലൈഫ് മിഷന്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരുമോ എന്ന ആശങ്കയും ശിവശങ്കറില്‍ പ്രകടമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ശിവശങ്കറിനെ ഭയപ്പെടുത്തുന്നുണ്ട്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌താല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുകയുമില്ല. ശിവശങ്കറിന്റെ സമ്മര്‍ദ്ദം കൂട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് ഇഡി തയ്യാറാകുന്നതും.

ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലോക്കര്‍ തുടങ്ങിയത് എന്ന് വേണുഗോപാല്‍ ഇഡിയ്ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണം ശിവശങ്കറിന്റെതാണ് എന്നാണു സ്വപ്നയും പറഞ്ഞത്. എന്നാല്‍ ശിവശങ്കര്‍ ഈ കാര്യം നിഷേധിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഈ കാര്യം ഖണ്ഡിക്കുക ശിവശങ്കറിന് പ്രയാസവുമാകും. ലോക്കറിലെ ഒരു കോടിയ്ക്ക് അടുത്തുള്ള തുക ശിവശങ്കറിന്റെതാണ് എന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളതും. ഇതും ശിവശങ്കറില്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.

ഇഡിയുടെ ചോദ്യം ചെയ്യല്‍ താങ്ങാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ കോടതിയില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു കാര്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ചോദ്യം ചെയ്യലിനോട് നിസ്സഹകരണം പ്രഖ്യാപിക്കുകയാണ് ശിവശങ്കര്‍ ചെയ്യുന്നത്. മുന്‍പുള്ള ഔദ്യോഗിക പദവിയുടെ ഒരു ആനുകൂല്യവും അദ്ദേഹത്തിനു ലഭിക്കുന്നുമില്ല. ഇതിന്റെ അസ്വസ്ഥത അദ്ദേഹത്തിന്റെ മുഖത്ത് പ്രകടവുമാണ്. അഞ്ച് ദിവസമാണ് കോടതി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കിയിരിക്കുന്നത്. കാര്യകാരണം വ്യക്തമാക്കിയാല്‍ പത്ത് ദിവസം നല്‍കാമെന്നു കോടതി പറഞ്ഞിട്ടുമുണ്ട്.

2019 ജൂലായ് അഞ്ചിനാണ് യു.എ.ഇ. കോൺസുലേറ്റിന്റെ നയതന്ത്രചാനലിലൂടെ സ്വർണംകടത്തിയ സംഭവം പുറത്തുവരുന്നത്. ഈ സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ശ്രമിച്ചെന്ന വിവാദവും പിന്നാലെ ഉയർന്നു. ഇതോടെ ശിവശങ്കര്‍ ആരോപണങ്ങളുടെ കുന്തമുനയിലായി. ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തു. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് ചേരാത്തവിധത്തിൽ പെരുമാറിയെന്നതായിരുന്നു കുറ്റം. കസ്റ്റംസ്, എൻ.ഐ.എ., എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. എന്നിങ്ങനെ കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ തേടിയെത്തി.

പലഘട്ടമായി 111 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. ഒടുവിൽ 2020 ഒക്ടോബറിൽ അറസ്റ്റിലും പിന്നീട് ജയിലിലുമായി. 2021 ഫിബ്രവരിയിലാണ് പുറത്തിറങ്ങിയത്. 2022 ജനുവരി നാലിനാണ് അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നത്. 2023 ജനുവരി 31-ന് അദ്ദേഹം സർവീസിൽനിന്ന് പിരിഞ്ഞു. ഈ ദിവസം ഇഡി കാത്തിരിക്കുകയായിരുന്നു. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിനു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം അദ്ദേഹം ഹാജരായപ്പോള്‍ ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ചൊവാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശിവശങ്കര്‍ ഇഡി കസ്റ്റഡിയിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...