എന്‍ക്രിപ്ഷൻ നുണയോ ? വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്ക് വായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ലോകത്ത് കോടിക്കണക്കിനാളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിൽ സ്വകാര്യതയില്ലെന്ന് കണ്ടെത്തൽ. ഉപഭോക്താക്കൾ അയയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ ഫെയ്സ്ബുക്ക് വായിക്കുന്നില്ലെന്നാണ് ഇത്രയും നാൾ പറഞ്ഞിരുന്നത്. എന്നാൽ വാട്സാപ്പ് സന്ദേശങ്ങൾ പരിശോധിച്ച് മോഡറേറ്റ് ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഫെയ്സ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്ന കരാറുകാർക്ക് ഈ സന്ദേശങ്ങൾ വായിക്കാൻ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഓസ്റ്റിൻ, ടെക്സസ്, സിങ്കപ്പുർ, ഡബ്ലിൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ 1000 ത്തിലേറെ കരാർ ജീവനക്കാർ കമ്പനിയ്ക്കുണ്ട്. വാട്സാപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങളാണ് ഇവർ പരിശോധിച്ചുകൊണ്ടിരിക്കുന്നത്- പുതിയ പ്രോ പബ്ലിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് പറയുന്നത് ഇങ്ങനെയാണ്. വാട്സാപ്പിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന സന്ദേശങ്ങളും ഉള്ളടക്കങ്ങളും ഈ കരാറുകാരാണ് വിലയിരുത്തി നടപടി സ്വീകരിക്കുന്നത്. ഒരു ഉപഭോക്താവ് ഒരു മോശം സന്ദേശം റിപ്പോർട്ട് ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടയാൾ അയക്കുന്ന ഏറ്റവും പുതിയ സന്ദേശങ്ങളും മോഡറേറ്റർമാർക്ക് അയക്കപ്പെടും.

എന്റ് റ്റു എന്റ് എൻക്രിപ്ഷൻ എന്നത് വാട്സാപ്പിൽ എപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന സുരക്ഷാ സംവിധാനമാണ്. അതായത് അയക്കുന്നയാളും സന്ദേശം ലഭിക്കുന്നയാളുമല്ലാതെ ഈ സന്ദേശം മറ്റാരും കാണുകയില്ല എന്നാണ് പറയുന്നത്. എന്നാൽ ഒരു ഉപഭോക്താവ് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ സന്ദേശത്തിന്റെ പകർപ്പ് വാട്സാപ്പിന്റെ മോഡറേഷൻ കരാറുകാരുടെ പക്കലേക്ക് അക്കപ്പെടുമെന്ന് പ്രോ പബ്ലിക്ക റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇന്റർനെറ്റിലെ ദുരുപയോഗങ്ങൾ തടയുന്നതിന് ഈ സംവിധാനം അനിവാര്യമാമെന്നും എന്റ് റ്റു എന്റ് എൻക്രിപ്ഷനിലുടെ ദിവസേന 10000 കോടി സന്ദേശങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും വാട്സാപ്പ് പറയുന്നു. അതേസമയം തന്നെ തട്ടിപ്പുകൾ തടയുക, ഭീഷണികൾ അന്വേഷിക്കുക, ദുരുപയോഗം ചെയ്യുന്നവരെ നിരോധിക്കുക എന്നിവ ചെയ്യുന്നതിനൊപ്പം തന്നെ ഉപഭോക്താക്കളിൽ നിന്നും പരിമിതമായി മാത്രം വിവരങ്ങൾ ശേഖരിക്കും വിധമാണ് സേവനം നടത്തുന്നതെന്നും വാട്സാപ്പ് പറയുന്നു.

അതേസമയം വാട്സാപ്പിലൂടെയുള്ള ഫോൺവിളികൾ കേൾക്കാൻ കരാറുകാർക്ക് സാധിക്കില്ല എന്നാണ് ഫെയ്സ്ബുക്ക് ആവർത്തിച്ചു പറയുന്നത്. 2014 ലാണ് ഫെയ്സ്ബുക്കിനെ വാട്സാപ്പ് സ്വന്തമാക്കുന്നത്. ഏറെ പ്രധാനപ്പെട്ട ആശയവിനിമയ സംവിധാനം എന്ന നിലയിൽ വാട്സാപ്പിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിത്ത വിവാദങ്ങൾ ഫെയ്സ്ബുക്കിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...